യൂറോപ്പ് വിസയ്ക്കായി കാത്തിരുന്ന യുവാവിന് നഷ്ടമായത് 2.76 ലക്ഷം

0
7

കോട്ടയം: സ്വകാര്യ റിക്രൂട്ടിം ഗ് ഏജന്‍സിയുടെ മറവില്‍ യുവാവിന്റെ രണ്ടേമുക്കല്‍ ലക്ഷം രൂപ തട്ടിയെടുത്ത തായി പരാതി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് മാപ്പോട്ടില്‍ ജിതിന്റെ (25) പണമാണ് നഷ്ട മായത്. അക്കൗണ്ട് ഉടമയുടെ വണ്‍ ടൈം പാസ് വേര്‍ഡ് വാ ങ്ങി റിക്രൂട്ടിംഗ് ഏജന്‍സി യുടെ അക്കൗണ്ടിലേക്ക് പ ണം കൈമാറുമ്പോാഴാണ് പത്ത് രൂപയ്ക്ക് പകരമായി പതിനായിരം രൂപ വീതം അ ക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. യൂറോപ്പിലേക്കുള്ള വിസയ് ക്കായി കാത്തിരിക്കുന്ന ജി തിന്‍ ഇതിന്റെ ആവശ്യത്തി നായി പലരില്‍ നിന്ന് കടം വാങ്ങി സ്വരൂപിച്ച പണമാണ് നഷ്ടമായത്.
വാട്‌സ് ആപ്പ് വഴി ലഭിച്ച വിവരമനുസരിച്ച് ഷൈന്‍സ് റിക്രൂട്ട് ഡോട്ട് ഇന്‍ഫോ എന്ന പേരിലുള്ള വെബ് സൈറ്റ് വഴിയാണ് പണം നല്‍കി രജി സ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത്. രജി സ്ട്രേഷന്‍ ഫീസായി ഇന്ത്യന്‍ മൂല്യമുള്ള പത്ത് രൂപയാണ് ആവശ്യപ്പെട്ടത്. ഇത് കൈമാ റാന്‍ ശ്രമിച്ചെങ്കിലും വിജയി ച്ചില്ല. തുടര്‍ന്ന് നാല് തവണ ശ്രമം നടത്തി.
പിന്നീട് നോക്കുമ്പോള്‍ നാല് പ്രാവശ്യവും അക്കൗ ണ്ടില്‍ നിന്ന് പതിനായിരം രൂപ വീതം നഷ്ടമായതായി കണ്ടെ ത്തുകയായിരുന്നു. ഈ വിവ രം കാട്ടി പരാതി അയച്ചതോ ടെ മറുപടിയായി കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ നമ്പര്‍ (സി.ഐ.എഫ്) ആവശ്യപ്പെടു കയും അതിലേക്ക് പണം തിരികെ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എ ന്നാല്‍ സി.ഐ.എഫ് നമ്പര്‍ നല്‍കിയതോടെ വീണ്ടും പ ണം നഷ്ടമായി. ആകെ 2.76 ലക്ഷം രൂപ നഷ്ടമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിതിന്‍ നല്‍കിയ പരാതിയില്‍ പൊലീ സ് കേസെടുത്തു.
സമാനമായ സാഹചര്യത്തി ല്‍ പല ഉപയോക്താക്കളെയും ഹിന്ദിയിലും ഇംഗ്‌ളീഷിലും ഫോണില്‍ ബന്ധപ്പെട്ട് വിവര ങ്ങള്‍ ആരായുന്നതായി ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡെ ബിറ്റ് കാര്‍ഡ് മന്ത്രാലയത്തില്‍ നിന്ന് വിളിക്കുകയാണ് എന്ന് പറഞ്ഞാണ് ചിലര്‍ ബന്ധപ്പെ ടുന്നത്. നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റ് ലഭ്യമായിട്ടുണ്ട് ഇതിനായി ഒ.ടി.പി നമ്പര്‍ നല്‍കാനാണ് ചിലര്‍ ആവ ശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here