കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ന്യൂജന്‍ വിദ്യകളുമായി കേരളാ പോലീസ്; വിരലടയാളത്തിന് ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് റെഡി

0
15

കോഴിക്കോട്: കേരളാ പോലീസ് കുറ്റകൃത്യങ്ങള്‍ തെളിയാന്‍ കൂടുതല്‍ ന്യൂജന്‍ വിദ്യകള്‍ ഇറക്കുന്നു. ഓട്ടോമാറ്റിക് ഫിംഗര്‍പ്രിന്‍ര് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇനി മുതല്‍ കേതരളാ പോലീസ് കുറ്റകൃത്യങ്ങള്‍ തുമ്പ് കണ്ടെത്തുന്നത്.ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ മെഷീനുകള്‍ (എഎഫ്‌ഐഎസ്) സ്ഥാപിച്ചു. അഞ്ഞൂറോളം പോലീസ് സ്‌റ്റേഷനുകളിലാണ് ആധുനിക സംവിധാനമുള്ള മെഷീന്‍ പ്രവര്‍ത്തനമാരംഭിച്ചത്.ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഹൈ റെസലുഷന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി മിനി സ്‌കാനറില്‍ വിരല്‍ അമര്‍ത്തിയാല്‍ അയാളുടെ ക്രിമനല്‍ ചരിത്രം, മുന്‍പത്തെ കേസുകള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്നിവ സ്‌ക്രീനില്‍ വ്യക്തമാകും. ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. മുമ്പ് ക്രിമിനലുകള്‍ അല്ലാത്തവര്‍ അറസ്റ്റിലായാല്‍ അവരുടെ വിവരങ്ങള്‍ കൂടി ഈ സംവിധാനത്തിലേക്ക് മാറ്റാന്‍ കഴിയും. വിരലുകളുടെത് അല്ലാതെ തന്നെ കൈപ്പത്തിയുടെ വിശദാംശങ്ങളും സ്‌കനറില്‍ ശേഖരിക്കുന്നുണ്ട്. കൊലപാതകം, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ സംഭവസ്ഥലത്തെ വിരലടയാളവും കൈപ്പത്തി അടയാളവും അടക്കം ശേഖരിച്ച് മിനുട്ടുകള്‍ക്കകം ഫിംഗര്‍പ്രിന്റ് ബ്യൂറോകളിലെതുമായി ഒത്തുനോക്കാനാവും. ജപ്പാന്‍ നിര്‍മിതമായ സ്‌കാനറുകളാണ് ഇപ്പോള്‍ സ്‌റ്റേഷനുകളില്‍ എത്തിച്ചിരിക്കുന്നത് യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (എഫ്ബിഐ) അംഗീകാരം നല്‍കിയ സ്വകാര്യ ക്പനികളാണ്. സംസ്ഥാനത്തെ 20 ഫിംഗര്‍ പ്രിന്റ് ബ്യൂറോകളെയും കണക്ട് ചെയ്യുന്ന രീതിയിലാണ് ഈ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡസ് ബ്യൂറോയുടെ നേതൃത്വത്തിലാണ് ക്രിമിനലുകളുടെ വിവരശേഖരണം നടന്നത്. സ്‌കാനര്‍ കംപ്യൂട്ടറിലേക്ക് ഘടിപ്പിച്ചാണ് വിവരങ്ങള്‍ കൈമാറുന്നത്. അപ്പോള്‍ തന്നെ തിരുവനന്തപുരത്ത് ഹെഡ് ഓഫീസില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. സ്‌കീനില്‍ പ്രതിയുടെ ചരിത്രം തെലിയുകയും ചെയ്യും. ഏകദേശം 1,20,000 ത്തോളം ക്രിമിനലുകളുടെ വിവരങ്ങള്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ ശേഖരിച്ചിട്ടുണ്ട്. എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും സംഭവിക്കുന്ന കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ പുതിയ സംവിധാനം വഴി കഴിയും. തെളിയിക്കാത്ത കേസുകള്‍ ഇതുവഴി തെളിയിക്കാന്‍ കഴിയും. കോഴിക്കോട് ജില്ലയില്‍ നടക്കാവ്, കസബഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ മെഷീന്‍ സ്ഥാപിച്ചു കഴിഞ്ഞു. കോഴിക്കോട് റൂറല്‍ പോലീസ് ജില്ലാ പരിധിയിലും പുതിയ സംവിധാനം തുടങ്ങി. ഏറ്റവും കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്റ്റേഷന്‍ പരിധിയിലാണ് ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here