കടലോളം സ്‌നേഹം നുകര്‍ന്ന് ബെന്നി ബെഹനാന്‍

0
13
യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ കൊടുങ്ങല്ലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പരാതി കേള്‍ക്കുന്നു.

ചാലക്കുടി: കടലിന്റെ മക്കളുടെ പരിദേവനങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരുടെ നൊമ്പരങ്ങളും ഹൃദയത്തിലേറ്റു വാങ്ങി കടലോളം സ്‌നേഹം തിരിച്ചു നല്‍കിയാണ് ചാലക്കുടിയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്.
പുലര്‍ച്ചെ അഴീക്കോട് ഹാര്‍ബറിലെത്തിയ സ്ഥാനാര്‍ഥിയെ കടലോളം സ്‌നേഹം നല്‍കിയാണ് മത്സ്യത്തൊഴിലാളികള്‍ യാത്രയാക്കിയത്.
ജങ്കാര്‍ പ്രശ്‌നവും മത്സ്യബന്ധന മേഖല നേരിടുന്ന പ്രശ്‌നങ്ങളും ബെന്നി ബെഹനാന്‍ വിശദമായി ചോദിച്ചറിഞ്ഞു.
ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം പ്രതീക്ഷ നല്‍കുന്നതാണെന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബിന്റെ കൊടുങ്ങല്ലൂരിലെ
തറവാട്ടില്‍ എത്തി അനുഗ്രഹം തേടിയ ശേഷമാണ് സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചത്.
ഏറിയാഡ് ബീച്ചിലെത്തിയ സ്ഥാനാര്‍ഥിയെ പരാതികളുമായി സ്ത്രീകള്‍ പൊതിഞ്ഞു. ടി. എന്‍ പ്രതാപനെ പോലെ ഒരാളെ ആണ് ഞങ്ങള്‍ക്ക് ആവശ്യം, സ്ത്രീകള്‍ പറഞ്ഞു.
ഒരവസരം തന്നാല്‍ തീര്‍ച്ചയായും ഒപ്പമുണ്ടാകുമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞത് കരഘോഷത്തോടെയാണ് സ്ത്രീകള്‍ സ്വീകരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here