കള്ളവോട്ടുചെയ്യാന്‍ കൃത്രിമ വിരലുകള്‍: സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ പിന്നിലെ സത്യം ഇങ്ങനെയാണ്

0
8

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ള വോട്ട് ചെയ്യാനായി ഉണ്ടാക്കിയതെന്ന പേരില്‍ തയ്യാറാക്കിയ കൃത്രിമ വിരലുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവയില്‍ പല പോസ്റ്റുകളും വൈറലുമാണ്.കേട്ടപാതി കേള്‍ക്കാത്തപാതി പലരും ഇതു വിശ്വസിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിന്റെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് ആരു തിരക്കിയില്ല. എന്നാല്‍ സംശയം തോന്നിയവര്‍ ഗൂഗിളില്‍ ഇതുസംബന്ധിച്ച് തെരഞ്ഞപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിന്റെ ഉറവിടം ജപ്പാനാണ്. ജപ്പാനിലെ യാക്കുസ എന്നറിയപ്പെടുന്നതിന്റെ ഭാഗമായ ഗുണ്ടകള്‍ യുബിറ്റ്സുമി എന്ന് അറിയപ്പെടുന്ന ഒരു ആചാരത്തിന്റെ ഭാഗമായി തങ്ങളുടെ വിരലുകള്‍ മുറിച്ചു കളഞ്ഞിരുന്നു. ഗുണ്ടാപ്രവര്‍ത്തനം അവസാനിപ്പിച്ചവര്‍ക്കുള്ള സഹായത്തിനായാണ് ഈ വിരലുകള്‍ രൂപപ്പെടുത്തിയത്. ഇതിന് രാജ്യത്തെ തെരഞ്ഞെടുപ്പുമായി ബന്ധമില്ല.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഒന്നു സെര്‍ച്ച് ചെയ്തു നോക്കിയാല്‍ ഡെസിപ്റ്റോളജി എന്ന തലക്കെട്ടിലുള്ള ഒരു ആര്‍ട്ടിക്കിളാണ് ഗൂഗിളില്‍ ലഭ്യമാകുന്നത്. ജപ്പാനിലെ യാക്കുസ ഗ്യാങ്സറ്റര്‍മാരെ കൃത്രിമ വിരലുകള്‍ എങ്ങനെയാണ് സഹായിക്കുന്നത് എന്നതിനെ സംബന്ധിച്ച എബിസി റിപ്പോര്‍ട്ടും ഗൂഗിളില്‍ ലഭ്യമാണ്. 2013ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം.

ഇതു കൂടാതെ 2017ല്‍ മലേഷ്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനും ഈ വിരലുകള്‍ കള്ളവോട്ട് ചെയ്യാനായി രൂപപ്പെടുത്തിയതാണെന്ന ആരോപണം തള്ളിക്കളയുന്ന പത്ര റിപ്പോര്‍ട്ടുകളും ഗൂഗിളില്‍ ലഭ്യമാണ്.

കള്ളവോട്ട് ചെയ്യാനായി നിര്‍മിച്ചതെന്ന പേരില്‍ പ്രചരിക്കുന്ന കൃത്രിമ വിരലുകള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധമില്ല. ഇവയുടെ ഉറവിടം ജപ്പാനാണ്. വിരലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായത്തിനായി രൂപപ്പെടുത്തിയിരിക്കുന്നവയാണ് ഈ കൃത്രിമ വിരലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here