തൃശൂര്‍: തൃശൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരു വനപാലകന്‍ കൂടി മരിച്ചു. എന്‍ആര്‍എം വാച്ചര്‍ കൊടുമ്പ് വട്ടപ്പറമ്പില്‍ വീട്ടില്‍ ശങ്കരന്‍ (48) ആണ് മരിച്ചത്. ഇതോടെ ചെറുതുരുത്തി ദേശമംഗലം ഒന്നാം വാര്‍ഡിലെ കൊറ്റമ്പത്തൂരില്‍ പടര്‍ന്ന കാട്ടുതീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി.
ട്രൈബല്‍ വാച്ചര്‍ ദിവാകരന്‍, തീ പടരുന്ന സമയങ്ങളില്‍ താല്‍ക്കാലികമായി ജോലിക്ക് വിളിക്കുന്ന എന്‍എംആര്‍ വാച്ചര്‍ വേലായുധന്‍ എന്നിവരാണ് മരിച്ചത്.
കൊറ്റമ്പത്തൂരില്‍ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിന് തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മുതല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വൈകിട്ട് നാലോട് കൂടി കാറ്റ് ദിശമാറി വീശിയതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര്‍ തീയില്‍പ്പെട്ട് മരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here