സംസ്ഥാനത്തെ പോലീസ് സേനയുടെ തോക്കെല്ലാം കണ്ടെത്തി പ്രദര്‍ശിപ്പിച്ച ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിലപാട് ദുരൂഹമെന്ന് പി.ടി.തോമസ് എംഎൽഎ. പോലീസിലെ അഴിമതി മറച്ചുവെക്കാനാണ് ശ്രമം. ഇതിന് നിയമസഭയില്‍ സ്പീക്കറും കൂട്ടുനിന്നു. തോക്കും വെടിയുണ്ടയും നഷ്ടപ്പെട്ടത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.


സിഎജി റിപ്പോർട്ടിൽ പോലീസിനെതിരെ ഉണ്ടായ പരാമർശങ്ങൾ ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന മുഖ്യമന്ത്രി നിലപാട് കുറ്റസമ്മതമെന്നും പി.ടി.തോമസ് പറഞ്ഞു. രാജാവ് ചെയ്ത കുറ്റം സൈനികൻ അന്വേഷിക്കുന്നത് പോലെയാണിത്. ആഭ്യന്തര സെക്രട്ടറിക്ക് കണ്ടെത്താൻ കഴിയാത്ത തോക്കുകൾ എങ്ങനെ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായെന്നും എംഎൽഎ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here