തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ആഭ്യന്തരവകുപ്പിനുമെതിരായ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് പരിശോധന നടത്താൻ ആഭ്യന്തര സെക്രട്ടറിക്ക്മുഖ്യമന്ത്രിയുടെ നിർദ്ദേശം. .പ്രതിപക്ഷ നേതാവിന്‍റെ കൂടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായത്.
തോക്കുകളും തിരകളും കാണാതായതും, പോലീസിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വേണ്ടിയുള്ള പണം വകമാറ്റി ചെലവഴിച്ചതും, ആഡംബര വാഹനങ്ങൾ വാങ്ങിയതും ഉൾപ്പടെ ഡിജിപിയെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന നിരവധി കണ്ടെത്തലുകൾ സിഎജി റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നെങ്കിലും റിപ്പോർട്ട് ചോർന്നുവെന്ന ന്യായമാണ് സർക്കാർ ആദ്യം നിരത്താൻ ശ്രമിച്ചത്. ആദ്യമായാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുന്നത്.
കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. നിലവിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here