കോയമ്പത്തൂർ തിരുപ്പൂരിൽ കെഎസ്ആർടിസി ബസും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് മരണം 20. ആയി.കോയന്പത്തൂർ അവിനാശി റോഡിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്.
ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയെ തുടർന്ന് ഡിവൈഡർ മറികടന്ന് വന്ന കണ്ടെയ്നർ ടൈൽ ലോറി ബസിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു.ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് സ്ഥിരീകരണം. ബസിന്റെ ഡ്രൈവറും കണ്ടക്ടറും മരിച്ചതായാണ് വിവരം.
നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ. കെഎസ്ആർടിസി ഉദ്യോഗസ്ഥരോട് സ്ഥലത്തെത്താൻ നിർദേശം നൽകിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പാലക്കാട്ടും എറണാകുളത്തും ഇറങ്ങാനുള്ളവരായിരുന്നു ബസിലുണ്ടായിരുന്നത്. വിദ്യാർത്ഥികളും ഉണ്ടായതായറിയുന്നു.പാലക്കാട് എം.പി.അപകടസ്ഥലത്തേക്ക് തിരിച്ചു. ആവശ്യ സഹായം നൽകാൻ പാലക്കാട് കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.ഗതാഗത മന്ത്രിയും അപകടസ്ഥലത്തേക്ക്,