ബൈക്ക്സ്റ്റണ്ടിംങ്ങ് നടത്തി നാട്ടുകാർക്കിടയിൽഅറിയപ്പെടുന്നയാളായിരുന്നു കൃഷ്ണജീവ്. പിന്നീടാണ് ടിക് ടോകിലേക്ക് ചുവടു വച്ചത്. ഡാൻസും പാട്ടും സിനിമാ രംഗങ്ങളുമൊക്കെ അവതരിപ്പിച്ച് തിളങ്ങാൻ തുടങ്ങി. എന്ത് ചെയ്താലും അതില്‍ വ്യത്യസ്തമായ ‘ഫുക്രു ടച്ച്’ കൂടി ചേർന്നതോടെ ഫോളോവേഴ്സ് ഇരട്ടിയായി.തുടർന്ന് മോഡലിംഗിലും തിളങ്ങിയ ഫുക്രു സാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമാണ്. ഈ പ്രശസ്തി തന്നെയാണ് മോഹൻലാൽ അവതാരകനായ ബിഗ് ബോസ് ഷോയിലേക്കും ഫുക്രുവിനെ എത്തിച്ചത്.
നിലവില്‍ ടിക് ടോക് ഡിലിറ്റ് ചെയ്തിട്ടില്ല പക്ഷേ ഉപയോഗിക്കുന്നില്ലെന്നാണ് തീരുമാനം. എന്നെ ഫോളോ ചെയ്യുന്നവരെ കൂടി അത് സ്വാധീനിക്കും. എന്നെ വളര്‍ത്തിയെടുത്തത് ടിക് ടോക് ആണ്. അതുകൊണ്ട് തന്നെ നഷ്ടപ്പെടുമ്പോഴുള്ള സങ്കടമുണ്ട്. വ്യക്തിതാല്‍പ്പര്യത്തെക്കാള്‍ വലുതാണ് സുരക്ഷയെന്ന് കരുതുന്നു. അതുകൊണ്ട് തീരുമാനത്തിന് ഒപ്പമാണ്. ടിക് ടോക് പ്ലാറ്റ്‌ഫോമിന് ഇന്ത്യയെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ലെന്നാണ് മനസിലാക്കുന്നത്. ഇന്ത്യയാണ് അവര്‍ക്ക് കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള രാജ്യം. ചൈനീസ് കമ്പനിയെന്ന നിരോധനം മറികടക്കാന്‍ അവര്‍ ശ്രമിക്കുമായിരിക്കും.
ടിക് ടോക്കില്‍ പെര്‍ഫോം ചെയ്യുന്നവര്‍ ഇതില്‍ നിരാശപ്പെടുകയും മാനസികമായി തളരുകയോ ചെയ്യേണ്ടതില്ല. നമ്മുക്ക് ഹോപ്പ് ഉണ്ടാകണം. പ്രതീക്ഷയോടെ ഇതുപോലെ മറ്റ് പല പ്ലാറ്റ്‌ഫോമുകളും വരുമെന്ന് കരുതണം. അല്ലാതെ ഡിപ്രഷനിലേക്ക് പോകരുത്.
ടിക് ടോക് വഴി വളര്‍ന്നുവരുന്ന പ്രതിഭകളുടെ ക്രിയേറ്റിവിറ്റി ഈയൊരു ആപ് നിരോധിക്കപ്പെടുന്നതോടെ അവസാനിക്കില്ലല്ലോ, മറ്റ് ആപ്പുകളും സാധ്യതകളുമുണ്ടാകും. ഞാനും കുറേയായി സ്വന്തം വീഡിയോകള്‍ ഉണ്ടാക്കാനാണ് നോക്കുന്നത്. അത് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവര്‍ക്കും തുടര്‍ന്നും ചെയ്യാവുന്നതേ ഉള്ളൂ എന്നും ഫുക്രു പറഞ്ഞു.
ചൈനീസ് സംഭാഷണത്തിലുള്ള ഒരു വീഡിയോ മലയാളത്തിൽ സബ്ടൈറ്റിൽ നൽകി ഒരു വീഡിയോയിലൂടെ ഫുക്രു അവസാനമായി ടിക് ടോക്കിൽ ചെയ്തിട്ടുണ്ട്. ഇൻ ലവിംഗ് മെമ്മറി ഓഫ്……എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തെങ്കിലും മിസ് ചെയ്യുമോ എന്ന് ചോദ്യത്തിന് ടിക് ടോക്കിനെ ചെറുതായിട്ട് മിസ് ചെയ്യുമെന്ന് പറയുകയാണ് ഫുക്രു. ഒപ്പം ടിക് ടോക്കിനോട് ബൈ പറയുകയും ചെയ്യുന്നുണ്ട്. എളിയ പരിശ്രമത്തിലൂടെ നിങ്ങളിൽ ചിലരെ രസിപ്പിക്കാൻ ടിക് ടോക്കിലൂടെ കഴിഞ്ഞുവെന്നും വീഡിയോക്ക് അവസാനം പറയുന്നുണ്ട് ഫുക്രു.ഇത് തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്.