ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി ഒഴിയുന്ന സർക്കാർ ബംഗ്ലാവിൽ ഇനി താമസിക്കുക ബിജെപി എംപി അനിൽ ബലുനി.
രണ്ട് മാസത്തിനുള്ളിൽ ബലുനി ഇവിടെ താമസം തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചത്. ന്യൂഡൽഹിയിലെ 35 ലോധി എസ്റ്റേറ്റ് ഒഴിയാൻ പ്രിയങ്കയ്ക്ക് നേരത്തെ നോട്ടീസയച്ചിരുന്നു. പ്രിയങ്കയുടെ എസ്‌പി.ജി സുരക്ഷ പിൻവലിച്ചതിനാൽ സർക്കാർ ബംഗ്ലാവ് അനുവദിക്കാനാകില്ലെന്നാണ് വിശദീകരണം.
ഓഗസ്റ്റ് ഒന്നിന് പ്രിയങ്ക ബംഗ്ലാവൊഴിയണമെന്നാണ് ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. നെഹ്‌റു കുടുംബത്തിലെ മറ്റ് നേതാക്കളായ സോണിയ, രാഹുൽ എന്നിവർ അതിർത്തി പ്രശ്‌നത്തിൽ സർക്കാരിനെതിരെ നിശിതവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയോട് വസതിയൊഴിയാൻആവശ്യപ്പെട്ടത്