- കാൺപുർ: യുപിയിൽ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. രക്ഷപെടാൻ ശ്രമിക്കുമ്പോൾ വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് പോലീസ് ഭാഷ്യം.
തകീഴായി മറിഞ്ഞ പോലീസ് വാഹനത്തിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ വെടിവയ്ക്കുകയായിരുന്നെന്ന് ഉത്തർപ്രദേശ് പോലീസ് പറയുന്നു. പോലീസുകാരുടെ തോക്കുമായാണ് ദുബെ രക്ഷപെടാൻ ശ്രമിച്ചത്. തലയിൽ വെടിയേറ്റ ദുബെ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
മധ്യപ്രദേശിൽ അറസ്റ്റിലായ ദുബെയുമായി ഉത്തർപ്രദേശിലെ കാൺപൂരിലേക്ക് വരികയായിരുന്ന പോലീസ് വാഹനം മറിയുകയായിരുന്നു. ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
ദുബെയുമായി എത്തിയ മൂന്ന് കാറുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്. ദുബെയുണ്ടായിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. ഇതിൽനിന്ന് ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ പോലീസ് പിന്നിൽനിന്ന് വെടിവയ്ക്കുകയായിരുന്നെന്ന് പറയുന്നു.
കാൺപുർ ആക്രമണത്തിനുശേഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ദുബെയുടെ കൂട്ടാളികളായ അഞ്ച് അക്രമികൾ കൊല്ലപ്പെട്ടു. ഇന്നലെ യുപിയിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ദുബെയുടെ രണ്ട് അനുയായികളെ പോലീസ് വധിച്ചു.
ബുധനാഴ്ച അറസ്റ്റിലായ കാർത്തികേയ എന്നയാൾ പോലീസുകാരന്റെ കൈത്തോക്കുമായി രക്ഷപ്പെടാൻ ശ്രമിക്കവേയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പോലീസ് വാഹനത്തിന്റെ ടയർ പഞ്ചറായ തക്കംനോക്കി കാർത്തികേയ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കാർത്തികേയ നടത്തിയ വെടിവയ്പിൽ രണ്ട് എസ്ടിഎഫ് സംഘാംഗങ്ങൾക്കു പരിക്കേറ്റു.പോലീസ് സംഘം നടത്തിയ പ്രത്യാക്രമ ണത്തിൽ കാർത്തികേയ കൊല്ലപ്പെട്ടു. ഇറ്റാവയിൽ നടന്ന ഏറ്റുമുട്ടലിൽ പ്രവീൺ എന്ന കുറ്റവാളിയും കൊല്ലപ്പെ