തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്കായുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. കാപ്സ് പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സൗജന്യമായിരിക്കുമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.

കോവിഡ് കവച, കോവിഡ് രക്ഷാ ഇന്‍ഷ്വറന്‍സ് എന്നിവ ഉള്ളവര്‍ക്ക് ആശുപത്രികളില്‍ സൗജന്യം ലഭിക്കും. കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുതെന്നും ഇന്നലെ സര്‍ക്കാര്‍പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്കു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജനറല്‍ വാര്‍ഡില്‍ 2300 രൂപ, ഐസിയു 6500,ഐസിയു വെന്‍റിലേറ്റര്‍ 11500 എന്നിങ്ങനെയാണു സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്കായുള്ള പ്രതിദിന ചിലവ്.

ഇതിനിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്കായി പ്രത്യേക മുറികള്‍ ഒരുക്കണമെന്ന ഉത്തരവുമിറങ്ങി. സംസ്ഥാനത്തെ കോവിഡ് ആശുപത്രികളില്‍ വിഐപി മുറികളൊരുക്കാന്‍ ആരോഗ്യ ഡയറക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ഓരോ കോവിഡ് ആശുപത്രികളിലും മൂന്നു മുറികള്‍ വീതം വിഐപികള്‍ക്കായി തയാറാക്കണമെന്ന നിര്‍ദേശമാണ് നല്കിയിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here