കോലഞ്ചേരി: കോലഞ്ചേരിയില്‍ വയോധിക പീഡനത്തിന് ഇരയായ സംഭവത്തിൽപ്രതികൾ അറസ്റ്റിൽ.
ഒന്നാം പ്രതി വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (50), ഐക്കരനാട് നോർത്ത് വില്ലേജിൽ ഇരുച്ചിറ ഭാഗത്ത് ആശാരിമലയിൽ മനോജ് (46), മനോജിൻ്റെ്റെ അമ്മഓമന (66) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓർമ ശക്തിയില്ലാത്ത വൃദ്ധയെ വീട്ടിലെത്തിച്ച് മുഹമ്മദ് ഷാഫിക്ക് ബലാത്സംഗം ചെയ്യുന്നതിന് അവസരം ഒരുക്കിക്കൊടുത്തത് ഓമനയാണ്. വീട്ടിൽ തളർന്നു കിടന്ന വൃദ്ധയെ ഓമനയുടെ മകൻ മനോജ് ക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. കെ.കർത്തിക് ഐ.പി.എസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർമാരായ സാജൻ സേവ്യർ, സൈജു.കെ. പോൾ, എസ്.ഐ.മാരായ പീറ്റർ പോൾ, രാജേഷ്, എ.എസ്.ഐ മാരായ സുനിൽ, സാമുവൽ, സീനിയർ സിവിൽ പോലിസുദ്യോഗസ്ഥരായ ചന്ദ്രബോസ്, യോഹന്നാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ ഇന്ന്കോടതിയില്‍ ഹാജരാക്കും.
അതേസമയം, പീഡനത്തില്‍ ക്രൂരമായ പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തു.