കോതമംഗലം: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും കാട്ടാനയുടെ ജഡം പെരിയാറിലൂടെ ഒഴുകിവന്നു. നേര്യമംഗലം ഭാഗത്താണ് കാട്ടാനയുടെ ജഡം പെരിയാറിലൂടെ ഒഴികിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.
മലവെള്ളത്തിൽ ഒഴുകിവരുന്ന തടി പിടിച്ചെടുക്കാൻ നേര്യമംഗലം പാലത്തിൽ കൂടിയവരാണ് ആനയുടെ ജഡം കണ്ടത്. ആറ് വയസ് പ്രായമുള്ള കുട്ടിയാനയുടെ ജഡമാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ശക്തമായ ഒഴുക്കിൽ പെട്ടതാവാം ആനയെന്നാണ് കരുതുന്നത്.
ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഭാഗത്തേക്ക് ഒഴുകുന്ന ആനയുടെ ജഡം കരയ്ക്കു കയറ്റാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും.