ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. 338 ജീവനക്കാർ തിരുമല തിരുപ്പതി ദേവസ്ഥാനം റസ്റ്റ് ഹൗസിൽ ചികിത്സയിൽ കഴിയുകയാണ്. രോഗികളുടെ എണ്ണം കൂടിയതോടെ മറ്റുചില റസ്റ്റ് ഹൗസുകളും ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍അവസാനിച്ചതിനുശേഷം ജൂണ്‍11ന് തുറന്ന ക്ഷേത്രത്തിലെ മൂന്ന് ജീവനക്കാര്‍രോഗം ബാധിച്ച്‌മരിക്കുകയും ചെയ്തു.നേരത്തെ ക്ഷേത്രത്തിലെ മുന്‍മുഖ്യ പൂജാരി ക്ഷേത്ര ട്രസ്റ്റിന് കീഴിലെ ആശുപത്രിയില്‍ മരിച്ചിരുന്നു.

രോഗം ബാധിച്ച ജീവനക്കാരില്‍ 402 പേര്‍രോഗമുക്തരായി ക്ഷേത്രത്തില്‍മടങ്ങിയെത്തിയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസര്‍അറിയിച്ചു.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ക്ഷേത്രത്തില്‍ദര്‍ശനത്തിനുളള സൗകര്യങ്ങള്‍ഒരുക്കിയിരിക്കുന്നതെന്നും ഭക്തര്‍ഇക്കാര്യത്തില്‍പൂര്‍ണ തൃപ്തരാണെന്നും അധികൃതര്‍പറഞ്ഞു . ഒരു ദിവസം 12,000 പേര്‍ക്ക് ദര്‍ശനം നല്‍കുന്ന രീതിയിലാണ് ക്ഷേത്രം ലോക്ക്ഡൗണ്‍അവസാനിച്ചശേഷം തുറന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here