മന്ത്രി ജലീൽ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോടിയേരി ജലീലിനെ എകെജി സെന്‍ററിലേക്കു വിളിപ്പിക്കുകയായിരുന്നു. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഐഎ ചോദ്യം ചെയ്ത കാര്യങ്ങൾ കോടിയേരിയെ ജലീൽ ധരിപ്പിച്ചു.

വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചാൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെ സംബന്ധിച്ച് കോടിയേരി ജലീലിനോട ആശങ്ക പങ്കുവച്ചതായാണ് വിവരം. ഇനിയുള്ള പ്രതികരണങ്ങൾ ശ്രദ്ധയോടെ വേണമെന്നും വൈകാരികമായി പ്രതികരിക്കരുതെന്നും മന്ത്രിയോട് കോടിയേരി ആവശ്യപ്പെട്ടു.

എന്നാൽ സ്വപ്നയുമായി വ്യക്തിപരമായ ബന്ധമല്ലാതെ ബിസിനസുകളിൽ ഒന്നും ഇടപെട്ടിട്ടില്ലെന്നും സർക്കാരിനും പാർട്ടിക്കും ദോഷം വരുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്നും ജലീൽ പറഞ്ഞു: കാനം രാജേന്ദ്രനും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here