കൊച്ചി: മലയാറ്റൂർ പാറമട സ്ഫോടന കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. പാറമടയുടെ ജനറൽ മാനേജർ മലയാറ്റൂർ ഇല്ലിത്തോട് ഒറവുംകണ്ടത്തിൽ വീട്ടിൽ ഷിജിൽ (40) നടത്തിപ്പുകാരനായ ബെന്നിയെ ഒളിവിൽ പോകാൻ സഹായിച്ച നടുവട്ടം കണ്ണാംപറമ്പിൽ സാബു (46) തോട്ടുവ കവല മുരിയംപിള്ളി വീട്ടിൽ ദീപക് (34) എന്നിവരെയാണ് പിടിയിലായത്.
പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം നടത്തിപ്പുകാരനായ ബെന്നിയെ ബംഗളൂരുവിൽ നിന്നും പിടികൂടിയിരുന്നു.
ഇതോടെ രണ്ട് അതിഥി തൊഴിലാളികൾ മരണപ്പെട്ട പാറമട സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന് നവരുടെ എണ്ണം ഏഴായി. പ്രതികൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. പ്രത്യേക ടീം സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. പാറമടകളുടെ ലൈസൻസും മഗസിനുകളും പരിശോധിക്കുന്നുണ്ടെന്ന് എസ്.പി. കെ. കാർത്തിക് പറഞ്ഞു. അന്വേഷണ സംഘത്തില്‍ പെരുമ്പാവൂർ ഡി.വൈ. എസ്.പി ബിജുമോൻ, എസ്.എച്ച്.ഒ എം .ബി ലത്തീഫ് , എസ്.ഐ.മാരായ സ്റ്റെപ്റ്റോ ജോൺ, കെ.പി. ജോണി, എ.എസ്.ഐ മാരായ സത്താർ, ജോഷി തോമസ്, സി.പി.ഒ മനോജ്, മാഹിൻ ഷാ എന്നിവരും ഉണ്ടായിരുന്നു.