തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സരിതിന്റെ നിർണ്ണായക മൊഴി പുറത്ത്. കള്ളക്കടത്തിന് വേണ്ടി ടെലിഗ്രാം വഴി ഗ്രൂപ്പുണ്ടാക്കിയെന്നും ഇതിന് സിപിഎം കമ്മിറ്റി എന്ന് പേര് നൽകിയെന്നും സരിത് എൻഫോഴ്സ്മെന്റിനോട് പറഞ്ഞു. ഗ്രൂപ്പുണ്ടാക്കിയത് സന്ദീപ് നായരാണ്. തന്നെയും സ്വപ്നയെയും ഗ്രൂപ്പിൽ ചേർത്തു. ഫൈസൽ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസൽ ഫരീദിനെ നേരിട്ട് അറിയില്ലെന്നും സരിത്ത് നൽകിയ മൊഴിയിൽ പറയുന്നു.
കോൺസുലർ ജനറലും, അറ്റാഷെയും ഒമാനിലേക്ക്ഡോളർ കടത്തിയതായ് സരിതയുടെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്.