ആലുവ: പെരിയാറിൽ നിന്ന് വെള്ളം കയറാതിരിക്കാൻ സ്ലൂയിസ് ഗേറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിയ്ക്കും ജലസേചന, റവന്യു മന്ത്രിമാർക്കും  ഭീമ ഹർജി നൽകി. കീഴ്മാട് പഞ്ചായത്തിലെ ഒന്നാം വാർഡ് തോട്ടും മുഖം വെസ്റ്റ്, മുനിസിപ്പൽ
അതിർത്തി ആലുവ ഈസ്റ്റ് , എടയപ്പുറം നോർത്ത് എന്നീ ഭാഗങ്ങൾ ചേരുന്ന മേഖലയിലെ 150 ഓളം കുടുംബങ്ങളാണ് പരാതിക്കാർ.
ആലുവ തോട്ടുംമുഖം തുരുത്തിതോടി
ൻ്റെ സമീപത്ത് താമസിക്കുന്നവരാണീ നൂറ്റി അമ്പതോളം
കുടുംബങ്ങൾ. ഒന്നര കി.മീ നീളമുള്ള തോട്ടിലൂടെ ശക്തമായ മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയരുന്നതനുസരിച്ച്  ശക്തമായ ഒഴുക്കോടെ തോട്ടിലേക്ക് ഒഴുകി എടയപ്പുറം വടക്കുഭാഗത്ത് തരിശായി കിടക്കുന്ന പാടശേഖരത്തിൽ എത്തുകയാണ് ചെയ്യുന്നത്.
ഇവിടെ ഉയർന്ന പ്രദേശമായതിനാൽ ഒഴുകി പ്പോകാൻ വഴിയില്ലാതെ സമീപത്തെ വീടുകളിൽ കയറുകയാണ് ചെയ്യുന്നത്. 2018ലെ മഹാപ്രളയത്തിൽ വീടുകളിൽ താമസിക്കുന്നവർ ഈ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.
എല്ലാ വർഷവും
ഈ ദുരിതം അനുഭവിക്കേ
ണ്ടതായും വരുന്നുണ്ട്. വീട്ടുപകരണങ്ങൾക്ക് കേടുപാട് വരുന്നതും പതിവാണ്.
അതിനാൽ വർഷകാലത്ത് പെരിയാറിൽ നിന്നും  വെള്ളം ഒഴുകുന്നത് തടയുവാൻ  തോട്
ആരംഭിക്കുന്ന ഭാഗത്ത്
സ്ലൂയിസ് ഗേറ്റ്   നിർമ്മിച്ച് തരണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. തോടിൽ നിന്ന് വെള്ളം പെരിയാറിലേക്ക് ഒഴുകുകയും പെരിയാറിൽ നിന്ന് തിരികെ തോടിലേക്ക് വെള്ളം കയറാതെ തടയാനാകുമെന്നും പ്രദേശവാസികൾ പറയുന്നു.  സാമൂഹ്യ പ്രവർത്തകൻ ഖാലിദ് മുണ്ടപ്പള്ളിയുടെ നേതൃത്വത്തിലാണ് ഭീമ ഹർജി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here