ബിജെപി സ്ഥാനാർത്ഥിയുടെ കൈ തല്ലിയൊടിച്ചു
ചോറ്റാനിക്കര: ബിജെപി സ്ഥാനാർത്ഥിയെ ഹിന്ദു ഐക്യവേദി നേതാവ് ആക്രമിച്ച് കൈ തല്ലിയൊടിച്ചു. 15 വർഷക്കാലമായി ബിജെപിയുടെ സജീവ പ്രവർത്തകനും കഴിഞ്ഞ ചോറ്റാനിക്കര പഞ്ചായത്ത് 6ആം വാർഡിൽ ബിജെപി സ്ഥാനാർഥിയുമായിരുന്ന സി ഡി മനോഹരനെയാണ് ഹിന്ദു ഐക്യവേദി നേതാവും ചോറ്റാനിക്കര നിവാസിയുമായ രാജേഷ് സോപാനം ആണ് കൈ തല്ലിയൊടിച്ചത്.ചോറ്റാനിക്കര 6ആം വാർഡിൽ മനോഹരന് പാർട്ടി സീറ്റുനല്കിയതിൽരാജേഷ് സോപനത്തിന് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നതയാണ് ആരോപണം. മനോഹരനോട് സ്ഥാനാർഥിത്വത്തിൽ നിന്നും പിണമാറണമെന്നാ വശ്യപ്പെട്ട് ഹിന്ദു ഐക്യ വേദി നേതാവ് രാജേഷ് സോപാനവും മുളന്തുരുത്തി സ്വദേശിയായ ഒരു ആർ എസ്എസ് നേതാവും ചേർന്ന് ഫോണിലൂടെയും, അല്ലാതെയും നിരവധി ഭീഷണി ഉണ്ടായിരുന്നതായി മനോഹരൻ പറഞ്ഞു.ചോറ്റാനിക്കര അതിർത്തിയിൽ വച്ച് സംഭവിച്ചതിനാൽ പുത്തൻകുരിശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. മനോഹരൻ തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലാണ്.