ഭോപ്പാല്‍ : മലബന്ധം ഒഴിവാക്കാന്‍ മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റിയതിനെ തുടര്‍ന്ന് യുവാവ് ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് മരിച്ചു. ഭാപ്പാലിലെ കട്‌നി ജില്ലയിലാണ് സംഭവം. സുക്രാം യാദവ് എന്ന യുവാവാണ് കംപ്രസര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഇയാളുടെ സുഹൃത്തായ വിനോദ് താക്കൂര്‍ എന്നയാളാണ് എയര്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തില്‍ വായുനിറച്ചാല്‍മലബന്ധമൊഴിവാക്കാനാകുമെന്ന് പറഞ്ഞ് ഇങ്ങനെ ചെയ്തത്.

മലബന്ധ പ്രശ്‌നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോള്‍ ഇതൊഴിവാക്കാന്‍ എയര്‍ കംപ്രസര്‍ ഉപയോഗിക്കാമെന്ന് വിനോദ് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്നെ കംപ്രസര്‍ ഉപയോഗിച്ച് സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാന്‍ ശ്രമിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അബോധാവസ്ഥയിലായ സുക്രാമിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും സുക്രാമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആന്തരിക അവയവങ്ങള്‍ തകര്‍ന്നതാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു

വായുകോപം എന്ന് പറഞ്ഞാണ് സുക്രാം യാദവിനെ ആശുപത്രിയിലെത്തിച്ചത്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ സുക്രാം തന്നെ നടന്ന സംഭവം ഡോക്ടര്‍മാരോട് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ വിനോദ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വിനോദിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 337 പ്രകാരം കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here