വെള്ളിയാഴ്ച വിമത വിഭാഗം നേതാക്കൾ ഒലിയുടെ അംഗത്വം റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസം 20ന് നേപ്പാൾ പാർലമെന്റ് പിരിച്ചുവിടാൻ ഒലി ശിപാർശ ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.
‘ഞങ്ങൾ ഒലിയെ എൻ.സി.പിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇനി അദ്ദേഹത്തിനെതിരെ ഞങ്ങൾ അച്ചടക്ക നടപടി സ്വീകരിക്കും. കാരണം, കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. ഞങ്ങൾ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. പക്ഷേ, ഇതുവരെ മറുപടി നൽകിയിട്ടില്ല’- വിമത വിഭാഗം നേതാവ് മാധവ് കുമാർ നേപ്പാൾ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര വടംവലി രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശിപാര്‍ശ ചെയ്തത്. തന്റെ പഴയ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യു എം എല്‍) പുനരുജ്ജീവിപ്പിക്കാന്‍ ഒലി ആലോചിക്കുന്നതായും റിപ്പോർട്ടുകളു