ന്യൂയോർക്ക്: കോവിഡ് വാക്സിൻ നിർമ്മാണം വേഗത്തിലാക്കണമെന്നും രാജ്യങ്ങൾക്കും നൽകണമെന്ന ആവശ്യം നടപ്പിലാക്കുന്ന രാജ്യങ്ങളിൽ പേരെടുത്ത് പറയേണ്ട രാജ്യം ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന. സീനിയർ അഡ്വൈസർ
ഡോ. ബ്രൂസ് എയ്ൽവഡ് ആണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. വാക്സിൻ നിർമ്മാണം വർധിപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ലോകരാജ്യങ്ങൾ പ്രതികരിക്കുന്നില്ല. ബ്രസീലിൽ രോഗത്തിൻെറ നാലാം തരംഗം ആരംഭിച്ചതായും ലോകാരോഗ്യ സംഘടന വിലയിരുത്തി. കോവിഡിനൊപ്പം മറ്റ് മാരകമായ പകർച്ചവ്യാധികളെക്കുറിച്ചും രാജ്യങ്ങൾ ജാഗ്രത പാലിക്കണം. റഷ്യയിൽ പക്ഷിപ്പനി പടരുന്നത് ഗൗരവകരമാണ്.