കൊച്ചി:ആലുവ പറവൂർ കവലയിലെ കള്ള്ഷാപ്പിൽ നിന്ന് 2000 ലിറ്റർ സ്പിരിറ്റ് പിടികൂടി.മംഗലപ്പുഴ പാലത്തിന് സമീപത്തെ സുനിയെന്നയാളുടെ കള്ള് ഷാപ്പിലാണ് സ്പിരിറ്റ് വേട്ട നടന്നത്.
കള്ള് ഷാപ്പിന് അകത്തെ ഭൂഗർഭ ടാങ്കിൽ സംഭരിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. കള്ള് ഷാപ്പിന് ഉള്ളിലെ മണ്ണ് കുഴിച്ച് ടാങ്ക് ഉള്ളിലിറക്കിയാണ് 2000 ലിറ്റർ സ്പിരിറ്റ് സംഭരിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പുഴയോരത്തെ ഈ ഷാപ്പിൽ പൊതുജനങ്ങൾക്കായി ഭക്ഷണശാലയും പ്രവർത്തിക്കുന്നുണ്ട്.ഇവിടെയാതൊരുപരിശോധനയും നടക്കാറില്ല എന്ന ആരോപണവുമുണ്ട്.
കള്ള് ഷാപ്പിലെ മദ്യത്തിൽ ചേർക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് കരുതുന്നത്. സ്പിരിറ്റ്ഒളിപ്പിച്ചിരുന്നറൂമിൽവാതിലില്ലാത്തതിനാൽ എക്സൈസ് സംഘം ഭിത്തി പൊളിച്ചാണ് അകത്ത് കടന്നത്. പൈപ്പ് വഴി മോട്ടോർ ഉപയോഗിച്ചാണ്സ്പിരിറ്റ്ഇവർപുറത്തെത്തിച്ചിരുന്നത് എന്ന് കണ്ടെത്തി.ഷാപ്പിലെജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്.വർഷങ്ങളുടെ കാലപ്പഴക്കമാണ് സ്പിരിറ്റ് കണ്ടെത്തിയ ടാങ്കറിനുള്ളത്.