മലേഷ്യയില്‍ നിന്നാണ് നാന്‍സി തായ്വാനിലെ തായ്പെയ് വിമാനത്താവളത്തിലെത്തിയത്. അമേരിക്കയുടെ പ്രത്യേക വിമാനത്തിലാണ് നാന്‍സി എത്തിയത്. ഈ വിമാനത്തിന് തായ്വാന്റെ ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയുണ്ടായിരുന്നു.
സുരക്ഷാ മുന്‍കരുതലിന് അമേരിക്കന്‍-തായ്വാന് സംയുക്ത സേനയുടെ വന്‍ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 25 വര്‍ഷത്തിനിടെ തായ്വാന് സന്ദര്‍ശിക്കുന്ന അമേരിക്കയുടെ പ്രധാന നേതാവാണ് നാന്‍സി.
തായ്വാന് അതിര്‍ത്തിയില്‍ ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് മറുപടിയെന്നോണം അമേരിക്കയുടെ നാവികസേനയും കപ്പല്‍ പടയുമായി സജ്ജമായി നില്‍ക്കുന്നുണ്ട്.
നേരത്തെ, നാൻസി പെലോസി തായ്വാൻ സന്ദർശിച്ചാൽ അതിന് കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടെ സ്വതന്ത്ര സുരക്ഷയെ ബാധിക്കുന്ന സന്ദർശനമുണ്ടായാൽ അതിനെ തുടർന്ന് ഉണ്ടാവുന്ന പ്രശ്നങ്ങൾക്കെല്ലാം യുഎസായിരിക്കും ഉത്തരവാദിയെന്നായിരുന്നു ചൈനീസ് വിദേശകാര്യവക്താവിന്റെ പ്രസ്താവന.