കൊച്ചി:സംവിധായകൻ നജിം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്സൈസ് ഉദ്യോഗസ്ഥർ ലഹരിമരുന്ന് റെയ്ഡ് നടത്തിയെന്ന് ബി. ഉണ്ണികൃഷ്ണൻ. രണ്ടു ദിവസം മുൻപ് ജോലി കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്ക് മടങ്ങുമ്പോൾ നജിം സ്പോട്ട് എഡിറ്ററെ വിളിപ്പിച്ചു വരുമ്പോൾ ഹോട്ടലിൽ ചിലർ കാത്തുനിൽക്കുന്ന കാഴ്ചയായിരുന്നു. നജിം കോയയുടെ മുറി അന്വേഷിച്ച് അവർ എത്തി.

നജീമിന് ഒപ്പമുണ്ടായിരുന്ന അസ്സോസിയേറ്റ് സുനിലിനെയും എഴുത്തുകാരനെയും മുറിയിൽ നിന്നും ഇറക്കിവിട്ടു. രണ്ടു മണിക്കൂറോളം റെയ്ഡ് നടന്നു. എന്നിട്ടും അവർ ഉദ്ദേശിച്ച ഒന്നും ലഭിച്ചില്ല . തന്നെ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിക്കാം എന്ന് പറയാൻ പോലും നജിം തയാറായി. ലഹരി ഉപയോഗിക്കാത്ത ഒരാളെ മാത്രം എന്തുകൊണ്ട് പരിശോധന നടത്തി? ഏതോ പരാതിയുടെ പേരിലാണ് റെയ്ഡ് നടന്നത്. മാനസികമായി തകർന്ന നജിം പിറ്റേദിവസം ഉണ്ണികൃഷ്ണനെ വിളിച്ചു സംസാരിക്കുകയായിരുന്നു. ഒരു ഇൻഫർമേഷന്റെ പേരിലാണ് തങ്ങൾ വന്നത് എന്ന് മാത്രമായിരുന്നു അവർ നൽകിയ വിശദീകരണം. ഇതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണ്,- ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. നജിം കോയയും പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഉണ്ണികൃഷ്ണൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഉണ്ണികൃഷ്ണൻ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി അറിയിച്ചു. സംഭവം എക്സെെസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയാതായി ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. രണ്ടര മണിക്കൂറോളം റെയ്ഡ് നടന്നു. രഹസ്യവിവരം നൽകി എന്ന് പറയപ്പെടുന്നവരെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here