തൃശൂർ: നിളതീരത്തെ സാഹിത്യം, കല, ഭാഷാ, നവോഥാന മുന്നേറ്റങ്ങൾ, ആയുർവേദ പാരംബര്യം, സാംസ്കാരിക കേന്ദ്രങ്ങൾ, ശാസ്ത്ര ശാഖകൾ, ജൈന സംസ്കൃതി, പന്തിരുകുല മഹിമ, വേദ പാരംബര്യം, , നദി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ, കയ്യേറ്റങ്ങൾ, മണലെടുപ്പ്, തടയിണകളുടെ ശാസ്ത്രീയത്, വിഷ്ടി പ്രദേശത്തിന്റെ പ്രതേകതകൾ പ്രളയ കാരണങ്ങൾ, നദിയിലെ മൽസ്യ സംബത്ത്, ജൈവ പ്രാധാന്യം , പ്രളയത്തിനു ശേഷമുണ്ടായ മാറ്റം, വിവിധ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കും.
ജൂലായ് 5നു എഴുത്തുകാരനും സൗന്ദര്യ ശാസ്ത്രത്തിൽ അദ്ധ്യാപകനുമായിരുന്ന പ്രൊഫസർ വിജയകുമാർ മേനോൻ ആദ്യ പ്രഭാഷണം നടത്തും.
നോവലിസ്റ്റ് പി വിജയൻ ഐ പി എസ്, വി മോഹൻകുമാർ ഐ എ എസ് , പ്രശാന്ത് നായർ ഐ എ എസ്, ജെ നന്ദകുമാർ എം പി സുരേന്ദ്രൻ, ഉണ്ണി വാര്യർ , വി മുരളി, ഞെരളത്ത് ഹരിഗോവിന്ദൻ , രഘുനാഥൻ പറളി,, പി ഉണ്ണികൃഷ്ണൻ , ഡോ പി പ്രമോദ് , ഡോ വിനിദേവയാനി, പ്രൊഫ് ശുഭിത മേനോൻ, ഡോ അനൂപ്, കെ ആർ ഇന്ദിര,ഡോ ജയശ്രീ, പ്രൊഫ് ബ്രിജേഷ് വി കെ, പ്രൊഫ് കെ പ്രീതി, ആർ രാമാനന്ദ്, ഫാദർ റോയ് വടക്കൻ, ലത്തീഫ് കുറ്റിപുറം, പ്രഭാശങ്കർ. തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും, ആഗസ്റ്റ് 5 നു സമാപിക്കും. നിളാ വിചാര വേദിയും നിളാ പഠനഗവേഷണ കേന്ദ്രവും സംയുക്തമായാണ് പരിപാടി സ്ംഘടിപ്പിക്കുന്നത്.