രോഗം സ്ഥിരീകരിച്ച 315 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 13 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
രോഗം സ്ഥിരീകരിച്ചവർ:
ഭർത്താവിൽ നിന്നും സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇ സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51, പുരുഷൻ), (18, സ്ത്രീ), 16 വയസുള്ള പെണ്‍കുട്ടി, (26, പുരുഷൻ), (42, സ്ത്രീ) കെഎൽഎഫ് ക്ലസ്റ്ററിൽനിന്ന് സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45, പുരുഷൻ).
എറണാകുളത്തുനിന്ന് സന്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂർ സ്വദേശി (46, പുരുഷൻ),
ഐടിബിപി ക്യാംപിൽ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41, പുരുഷൻ), ജൂലൈ എട്ടിന് ശ്രീനഗറിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (37, പുരുഷൻ), ജൂലൈ 15-ന് മുംബെയിൽനിന്ന് വന്ന പറപ്പൂക്കര സ്വദേശി (31, പുരുഷൻ), ജൂലൈ 15-ന് മസ്ക്കറ്റിൽനിന്നു വന്ന പുന്നയൂർ സ്വദേശി (33, പുരുഷൻ)
ജൂണ്‍ 29 ന് അബുദാബിയിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (36, പുരുഷൻ), ജൂലൈ 5 ന് ഖത്തറിൽ നിന്ന് വന്ന വെള്ളാങ്കല്ലൂർ സ്വദേശി (70, സ്ത്രീ), ജൂണ്‍ 29 ന് സൗദിയിൽ നിന്ന് വന്ന പടിയൂർ സ്വദേശി (41, പുരുഷൻ), ജൂലൈ 7 ന് അബുദാബിയിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (29, പുരുഷൻ)
ജൂലൈ മൂന്നിന് ഖത്തറിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41, പുരുഷൻ), ജൂണ്‍ 30 ന് ദുബായിൽ നിന്ന് വന്ന് ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ജൂലൈ 2 ന് ദോഹയിൽ നിന്ന് നെൻമണിക്കര സ്വദേശി (46, പുരുഷൻ).
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13977 പേരിൽ 13,623 പേർ വീടുകളിലും 354 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 44 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 21) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 564 പേരെ ചൊവ്വാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 102 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി.
ചൊവ്വാഴ്ച 824 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 22075 സാന്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 19375 സാന്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2700 സാന്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാന്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 9492 ആളുകളുടെ സാന്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്