ഈ യാത്രയിൽ ഞാനും പങ്കുചേരുന്നു....; ധോണിക്ക് പിന്നാലെ റെയ്‌നയും വിരമിച്ചു
ന്യൂഡല്‍ഹി: എം.എസ്.ധോണി വിരമിക്കൽ പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടചൊല്ലി. “നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോണി, നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തെരഞ്ഞെടുക്കുന്നു. ഇന്ത്യക്ക് നന്ദി, ജയ് ഹിന്ദ്’- 33-കാരനായ റെയ്‌ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2005 ജൂലൈയിലാണ് രാജ്യാന്തര ക്രിക്കറ്റിൽ റെയ്നയുടെ അരങ്ങേറ്റം. ഇന്ത്യക്ക് വേണ്ടി 18 ടെസ്റ്റും 226 ഏകദിനവും 78 ട്വന്‍റി-20 മത്സരങ്ങളും റെയ്ന കളിച്ചു. 18 ടെസ്റ്റുകളില്‍ നിന്നായി 768 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഏഴ് അര്‍ധ സെഞ്ചുറിയും നേടി.

226 ഏകദിനങ്ങളില്‍ നിന്നായി 35.31 ശരാശരിയില്‍ 5615 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ചു സെഞ്ചുറികളും 36 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. 78 ട്വന്‍റി-20 മത്സരങ്ങളില്‍ നിന്ന് 1605 റണ്‍സാണ് റെയ്‌ന അടിച്ചത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here