ചെങ്ങമനാട്:  14 കാരിയെ രണ്ടു വർഷമായി  പീഡിപ്പിച്ചുവന്നിരുന്ന രണ്ടാനച്ഛൻ പോസ്കോ നിയമപ്രകാരം അറസ്റ്റില്‍. കറുകുറ്റി സ്വദേശിയായ 43കാരനെയാണ് ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.കെ.ജോസിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിവാഹ മോചിതയായ സ്ത്രീയോടൊത്ത് ഇയാള്‍ താമസിച്ചുവരികയായിരുന്നു. സ്ത്രീയുടെ ആദ്യ വിവാഹത്തിലെ മകളെയാണ് പീഡിപ്പിച്ചത്.

വീട്ടില്‍ ആളില്ലാത്തപ്പോഴും രാത്രി സമയങ്ങളിലും രണ്ട് വര്‍ഷമായി മനോ ദൗര്‍ബല്യമുള്ള കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. അതിനിടെ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങില്‍ പീഡനത്തിരിയായതായി കണ്ടെത്തി.

ഇതിനിടെ അന്വേഷണത്തില്‍ പീഡിപ്പിച്ചത് അയല്‍വാസിയാണെന്ന  കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ നേരത്തെപൊലീസ് അറസ്റ്റ്  ചെയ്തിരുന്നു..

 

എന്നാൽ അടുത്തിടെ വീണ്ടും കുട്ടിക്ക് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നടത്തിയ കൗൺസിലിംഗിലാണ് രണ്ട് വർഷത്തോളമായി രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രതിയെ ആലുവ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here