കൊച്ചി: അഭയ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ മുഖപത്രമായ ‘സത്യദീപം’
വൈകിവന്ന കേസ് വിധിയിൽ നീതി പൂർത്തീകരിക്കപ്പെടുക മേൽക്കോടതിയിലാണെന്നാണ് അതിരൂപതാ മുഖപത്രം പറയുന്നത്.കേസിൽ വിധി വന്നിട്ടും ചോദ്യങ്ങൾ തുടരുകയാണെന്നും വൈകുന്ന നീതി അനീതിയാണെന്നുംപരോക്ഷമായ രീതിയിൽമുഖപ്രസംഗംആരോപിക്കുന്നു കോടതിവിധിയിലൂടെ ഉണ്ടായത് സമ്പൂർണ സത്യമാണോ എന്ന് സംശയമുണ്ട്.
അനീതിയുടെ അഭയപഹരണം’ എന്നാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്.വിചാരണ തീരുന്നതിനു മുമ്പേ ജനകീയ കോടതിയുടെ വിധി വന്നു എന്നത് വൈരുദ്ധ്യമാണെന്നും ജനകീയ സമ്മർദ്ദത്തെയും മാദ്ധ്യമ വിചാരണയെയും അതിജീവിച്ച് നീതി, ജലം പോലെ നീതിന്യായകോടതിയിലുംദൈവത്തിന്റെ കോടതിയിലും ഒഴുകട്ടെ’ എന്നും മുഖപ്രസംഗത്തിൽ പറയുന്നു.