തിരുവനന്തപുരം: മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയ ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി. ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്നു മാറ്റിയത് വിവാദമായതോടെയാണ് വനം മന്ത്രി ഇടപെട്ട് ധനേഷ് കുമാറിനെ വീണ്ടും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടാണ് പുതിയ നിയമനം. നോര്‍ത്ത് സോണിലെ അന്വേഷണ ചുമതലയാണ് ധനേഷിന് നല്‍കിയിരിക്കുന്നത്. മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒ മാരില്‍ ഒരാളായിരുന്ന ധനേഷ് കുമാറാണ് മുട്ടില്‍ മരം മുറിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

അന്വേഷണത്തിന്‍റെ ഭാഗമായി എറണാകുളം, തൃശൂര്‍ ജില്ലകളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിരുന്നത്. എന്നാല്‍ വനം വകുപ്പ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്നു മാറ്റുകയും കോഴിക്കോട് ഫ്ളയിംഗ് സ്ക്വാഡിലേക്ക് മടങ്ങാനാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. വകുപ്പിന്‍റെ ഈ നടപടി വലിയ വിവാദങ്ങള്‍ക്കിടയാക്കിയതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.

മരം മുറി കേസിലെ പ്രതിയായ റോജി അഗസ്റ്റിന്‍ ധനേഷ് കുമാറിനെതിരേ കോഴ ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു വനം വകുപ്പ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തില്‍ നിന്നു മാറ്റിയത്. എന്നാല്‍ നിരവധി കേസുകളിലെ പ്രതിയായ റോജി അഗസ്റ്റിന്‍ ഒരു രേഖയുടെയും പിന്തുണയില്ലാതെ ഉന്നയിച്ച ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ എടുത്ത ഈ നടപടി വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here