കൊച്ചി: ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടാൻ നെടുംതൂണായ മലയാളി താരം പി.ആർ. ശ്രീജേഷിന് കേരളത്തിൽ ഗംഭീര വരവേൽപ്പ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകരാണ് വന്നത്.

കായികമന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിമ്പിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ ഭാരവാഹികളും വിമാനത്താവളത്തിലെത്തിയിരുന്നു. ശ്രീജേഷിന്‍റെ കുടുംബാംഗങ്ങളും നെടുമ്പാശേരിയിലെത്തി.

സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേകവാഹനത്തിലാണ് ശ്രീജേഷ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് എത്തിയത്. ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക് മെഡല്‍ നേടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here