വൻമതിൽ കോട്ടയിൽ ഇന്ത്യ; ന്യൂസിലൻഡിനെതിരായ പരന്പര തൂത്തുവരി
കോൽക്കത്ത:  രാഹുൽ ദ്രാവിഡിന്‍റെ പരിശീലനത്തിൻ കീഴിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങിയ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.. ഇതോടെമൂന്ന് മത്സരങ്ങളുടെ ട്വന്‍റി-20 പരന്പര ഇന്ത്യ തൂത്തുവാരി.

പുതിയ കോച്ചിനും പുതിയ നായകൻ രോഹിത്ത് ശർമയ്ക്കും കീഴിലാണ് ഇന്ത്യ ന്യൂസിലൻഡിനെ നേരിട്ടത്. ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തിൽ 73 റണ്‍സിന് കിവീസിനെ കീഴടക്കിയാണ് ഇന്ത്യ പരന്പര തുത്തൂവരിയത്.

ഇന്ത്യ ഉയർത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 111 റണ്‍സെടുക്കുന്നതിനിടെ പത്ത് വിക്കറ്റും നഷ്ടമായി. അർധ സെഞ്ചുറി നേടിയ മാർട്ടിൻ ഗപ്റ്റിലിനു മാത്രമാണ് കിവീസ് നിരയിൽ പിടിച്ചുനിൽക്കാനായത്. 36 പന്തിൽ 51 റണ്‍സാണ് ഗപ്റ്റിലിന്‍റെ സന്പാദ്യം.

ടിം സിഫേർട്ട് 17 റണ്‍സും ലോക്കി ഫെർഗൂസൻ 14 റണ്‍സുമെടുത്തു. ന്യൂസിലൻഡ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.

ഇന്ത്യയ്ക്കായി അക്സർ പട്ടേൽ മൂന്ന് വിക്കറ്റും ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി. ദീപക് ചഹാറും യുസ്വേന്ദ്ര ചഹലും വേങ്കടേഷ് അയ്യരും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. നായകൻ രോഹിത്ത് ശർമയുടെ അർധ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 31 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 56 റണ്‍സാണ് രോഹിത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നത്.

ഇന്ത്യയ്ക്ക് ഓപ്പണറുമാരായ രോഹിത്ത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 69 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചു കൂട്ടിയത്. 21 പന്തിൽ 29 റണ്‍സെടുത്ത ഇഷാൻ കിഷനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് പിടിച്ചുനിൽക്കാനായില്ല. നാല് പന്ത് നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ മടങ്ങി. ഋഷഭ് പന്തും (4) നിരാശനാക്കി. ശ്രേയസ് അയ്യർ 25 റണ്‍സും വെങ്കടേഷ് അയ്യർ 20 റണ്‍സും ഹർഷൽ പട്ടേൽ 18 റണ്‍സുമെടുത്തു. ദീപക് ചഹാർ 21 റണ്‍സും അക്സർ പട്ടേൽ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

ന്യൂസീലൻഡിനുവേണ്ടി നായകൻ സാന്‍റ്നർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെൻഡ് ബോൾട്ട്, ആദം മിൽനെ, ലോക്കി ഫെർഗൂസൻ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം

LEAVE A REPLY

Please enter your comment!
Please enter your name here