കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയാകും
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയാകും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഒരുവർഷത്തെയും 19 ദിവസത്തെയും അവധിക്കു ശേഷമാണ് കോടിയേരിയുടെ മടങ്ങിവരവ്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലെയാണ് കോടിയേരി, സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്നും അവധിയെടുത്തത്. തുടർന്ന് എ. വിജയരാഘവൻ ആക്ടിംഗ് സെക്രട്ടറി സ്ഥാനമേറ്റെടുക്കുകയായിരുന്നു.

ഒരുവർഷത്തിനു ശേഷം ഒക്ടോബറിലാണ് ഈകേസിൽ ബിനീഷിന് ജാമ്യം ലഭിച്ചത്. ഇതേതുടർന്ന് കോടിയേരി സംസ്ഥാനസെക്രട്ടറി പദത്തിലേക്ക് മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇതിനു വിരാമമിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കോടിയേരിയെ വീണ്ടും സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവിലെ രാഷ്ട്രിയ സാഹചര്യം അനുകൂലമാണെന്ന കണക്കുകൂട്ടലിലാണ് കോടിയേരി വീണ്ടും പാർ‌ട്ടിയെ നയിക്കാൻ മടങ്ങിയെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here