തീപിടുത്തത്തില്‍ അട്ടിമറി സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിനുപിന്നിൽ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു. ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.
നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. പൈതൃക കെട്ടിടമായി ഇതിനെ സംരക്ഷിച്ച് 2017ൽ പുതുക്കിയിരുന്നു.1920 മുതലുള്ള താലൂക്കിലെ റവന്യു രേഖകൾ കെട്ടിടത്തിലുണ്ടായിരുന്നു. വടകര, പേരാമ്പ്ര, കൊയിലാണ്ടി, തലശേരി, നാദാപുരം എന്നിവിടങ്ങളിൽ നിന്ന് ഏഴു യൂണിറ്റ് ഫയർഫോഴ്സ് നാലുമണിക്കൂർ നേരം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തതിന് കാരണമെന്നാണ് ഇലക്ട്രിക്കൽ വിദഗ്ധരും കെഎസ്ഇബിയും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വെളിവായത്. സംഭവത്തിൽ ജില്ലാ കളക്ടറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഏതു രീതിയിൽ അന്വേഷണം വേണമെന്നു തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
2019 മുതൽ രേഖകൾ ഡിജിറ്റൈസ് ചെയ്താണ് സൂക്ഷിക്കുന്നത്. എന്നാൽ പട്ടയങ്ങൾ അടക്കമുള്ള പഴയ പല രേഖകളും കത്തിനശിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടതില്ല. തിങ്കളാഴ്ച മുതൽ ട്രഷറി കെട്ടിടത്തിൽ ഹെൽപ് ഡെ സ്ക് തുടങ്ങും. തീപിടിത്തവുമായി ബന്ധപ്പെട്ട ജനങ്ങളുടെ എല്ലാ വിഷയങ്ങളും ഇവിടെ ദൂരീകരിക്കുമെന്നു മന്ത്രി പറഞ്ഞിരു