കോഴിക്കോട്: കോഴിക്കോട് വൻ തീപിടുത്തം. കൊളത്തറ റഹ്മാൻ ബസാറിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. 150ഓളം പേർ ജോലിചെയ്യുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായതെന്ന് സമീപവാസികൾ പറഞ്ഞു. ആളപായമുണ്ടായിട്ടില്ല.
ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ആറ് ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ഗോഡൗണിന് മുകളിൽ താമസിച്ചിരുന്ന വിവിധ ഭാഷാ തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേയ്‌ക്ക് മാറ്റി.
തീപിടുത്തതിന് കാരണം വ്യക്തമല്ല. മൂന്ന് മണിക്കൂർ പിന്നിട്ട ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയിലുണ്ടായിരുന്ന റബ്ബർ ഉത്പ്പന്നങ്ങളെല്ലാം തന്നെ പൂർണ്ണമായും കത്തി നശിച്ചു. ജനറേറ്റർ ഉൾപ്പെടെയുള്ള യന്ത്ര ഉത്പന്നങ്ങൾ ഗോഡൗണിൽ നിന്നും മാറ്റാൻ സാധിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.