പൃഥ്വിരാജിന്റെ ഫ്‌ളാറ്റിൽ നിന്ന് വൻ മയ ക്കുമരുന്ന് ശേഖരവുമായി പിടിയിലായ  യുവാവി​ന്റെ ചിത്രം പോലും പുറത്തുവിടാതെ എക്‌സൈസ്..

നടനും സംവിധായകനുമായ പൃഥ്വി രാജ് സുകുമാരന്റെ ഉടമസ്ഥതയിലുള്ള ഫ്ലാ റ്റില്‍ നിന്ന് കൊക്കെയ്ൻ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിപദാർഥങ്ങളുമായി യുവാവ് പിടിയി. കൊല്ലം പുനലൂർ വാളക്കോട് പാണങ്ങാട് നസീം വില്ലയിൽ നുജൂം സലിംകുട്ടി(33) ആണ് അറസ്റ്റിലായത്.

തേവര മാളിയേക്കല്‍ റോഡിലുള്ള, അ സെറ്റ് കാസാ ഗ്രാന്‍ഡെ അപ്പാര്‍ട്ട്‌മെന്റി ല്‍ അര്‍ദ്ധരാത്രിയോടു കൂടി എക്‌സൈ സ് സംഘം നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. ഉടന്‍ തന്നെ, ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പൃഥ്വിരാജിന്റെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാള്‍ പിടിയിലായത്. എറണാകുളം എക്സൈസ് സിഐ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6.927 ഗ്രാം കൊക്കെയ്നും 47.2 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളും 148 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കച്ചവടത്തിന് പുറമേ ഇയാൾ ലഹരിമരുന്നിനും അടിമയാണെ ന്ന വിവരമാണ് പുറത്ത് വരുന്നത്.

പിടിയിലായ സലിംകുട്ടി പഴം, പച്ചക്കറി വ്യവസായം നടത്തുന്നയാൾ എന്ന വ്യാജേനയാണ് ഇവിടെ താമസിച്ചു ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. ഫ്ളാറ്റിന് 85,000 രൂപ പ്രതിമാസ വാടക ഇനത്തിൽ നൽകിയിരുന്നതായാണ് എക്സൈസ് സംഘത്തോട് പ്രതി വെളി പ്പെടുത്തിയത്. റിമാൻഡിലായിരുന്ന പ്രതി യെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു വരുകയാണ്. ഒരു വർഷത്തിലധികമായി നുജൂം പൃഥ്വി രാജിന്റെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റിൽ താമസിച്ചു വരികയായിരുന്നു.

റെയ്ഡിനു പിന്നാലെ എക്സൈസ് സം ഘം നടനുമായി ബന്ധപ്പെട്ടപ്പോൾ ഒരു ഏജൻസി വഴി വാടകയ്ക്ക് നൽകിയ താണെന്നും പ്രതിയെ അറിയില്ലെന്നും അറിയിച്ചു. പുനലൂരിലെ പ്രശസ്തമായ വ്യവസായ കുടുംബത്തിലെ അംഗമാണ് നുജൂം. ഇയാളുടെ സഹോദരന്റെ വിവാഹത്തിന് ദുൽഖർ സൽമാൻ എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പുനലൂർ നഗരത്തിൽ വിവിധ ഇടങ്ങളിലായി വലിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടങ്ങൾ പ്രതിയുടെ കുടുംബത്തിനുണ്ട്. വർഷങ്ങളായി വിദേശത്ത് ബിസിനസ് നടത്തുകയാണ് ഇയാളുടെ പിതാവ്. നാട്ടുകാരാരോടും വലിയ അടുപ്പമില്ലാത്തവരാണ് ഇവർ. സംഭവത്തിൽ ഫോണിലൂടെ ഉദ്യോഗ സ്ഥര്‍ പൃഥ്വിരാജുമായി സംസാരിച്ചു. എന്നാല്‍, യുവാവിനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും, അറിയില്ലെന്നുമാണ് പൃഥ്വിരാജിന്റെ മറുപടി.

സിനിമാ മേഖലയിൽ വലിയ ബന്ധമുള്ള ഒരു വ്യക്തികൂടിയാണ് സലിംകുട്ടി. സിനിമാക്കാർക്കടക്കം ഇയാൾ ലഹരി നൽകിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇക്കാര്യങ്ങൾ എക്സൈസ് പരിശോധിച്ചു വരികയാണ്. ഉന്നത സ്വാധീനമുള്ളതിനാൽ പ്രതിയെ പറ്റിയുള്ള മറ്റു വിവരങ്ങൾ എക്സൈസ് പുറത്തു വിടുന്നില്ല. ഇയാളുടെ ചിത്ര ങ്ങൾ പോലും മാധ്യമങ്ങൾക്ക് നൽകിയി ട്ടില്ല. കൊച്ചിയിലെ ഇന്നത എക്സൈസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമാണ് മാധ്യമങ്ങൾക്ക് പ്രതിയുടെ ചിത്രം നൽ കാത്തതെന്ന് ആക്ഷേപമുണ്ട്. പ്രതിയെ ഏതു വിധേനയും ജാമ്യം നൽകാൻ കഴിയുന്ന സഹായങ്ങൾ ഈ ഉന്നതന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നാണ് ചില എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here