കൊച്ചി:ആലുവാ മുപ്പത്തടം എടയാറ്റുചാലിൽ മഴ പെയ്തു നിറഞ്ഞ വെള്ളക്കെട്ടിൽ കളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. എരമം വെട്ടുകാട് നാലോടിപ്പറമ്പിൽ സജീവന്റെ മകൻ ആദിത്യ(17)നാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്കു ശേഷമാണ് ആദിത്യൻ പാടത്തേക്കിറങ്ങിയത്. നീന്തിക്കൊണ്ടിരിക്കെ താണുപോയ ആദിത്യനെ നാട്ടുകാർ കാരോത്തുകുഴി ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു. അച്ഛൻ സജീവൻ കല്പണിക്കാരനാണ്. അമ്മ ലത. കൃഷ്ണവേണി ഏക സഹോദരിയാണ്. മുപ്പത്തടം ഹയർ സെക്കൻ്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദിത്യൻ
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.