കൊച്ചി:ഭൂതത്താന്‍കെട്ടിനു സമീപം വനത്തിൽ പക്ഷി നിരീക്ഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്‌‌ത പക്ഷി നിരീക്ഷകനും, ടൂറിസ്റ്റ് ഗെയ്‌ഡുമായിരുന്ന പുന്നേക്കാട് കൗങ്ങുംപിള്ളിൽ കെ.വി എൽദോസിനെയാണ് (പക്ഷി എൽദോസ് 59) മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങ ളാവാം ജീവനൊടുക്കാൻ കാരണമെന്ന് കരുത്തുന്നു.

ചൊവ്വാഴ്ച മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വ രുന്നതിനിടെയാണ് ഭൂതത്താന്‍കെട്ടിനു സമീപം തുണ്ടം വനത്തിലെ 1963 തേക്ക് പ്ലാന്‍റേഷനിലെ ചാട്ടക്കല്ല് ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. വിഷം അകത്ത് ചെന്ന് കാട്ടുവള്ളിയില്‍ തൂങ്ങിയ നിലയിലായിരുന്നു.

തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തില്‍ സജീവമായിരുന്ന എല്‍ദോസ്. പക്ഷി എല്‍ദോസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരു ന്നത്. ടൂറിസ്റ്റ് ഗൈഡായും പ്രവര്‍ത്തിച്ചിരുന്നു. എമിയാണ് എല്‍ദോസിന്റെ ഭാര്യ. മക്കള്‍ : ആഷി, ഐവ. മരുമക്കള്‍ : ജിത്തു, അജോ.

LEAVE A REPLY

Please enter your comment!
Please enter your name here