വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യന്മാരില്‍ ഒരാളാണ് ഗൊദാര്‍ദ്. പാരീസില്‍ ജനിച്ചു. തിരക്കഥ രചനയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നത്. പരീക്ഷണാത്മകമായ ആദ്യ കാല ചിത്രങ്ങള്‍ മിക്കവയും കുറ്റകൃത്യങ്ങളിലും സ്ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു.

ബ്രെത്ത് ലെസ് ആണ് ആദ്യ ചിത്രം. എ വുമണ്‍ ഈസ് എ വുമണ്‍ (1969) ആണ് ആദ്യ കളര്‍ ചിത്രം. അറുപതുകള്‍ മധ്യത്തോടെ ഗൊദാര്‍ദ് ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്ക് മാറി. ടൂ ഓര്‍ ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെര്‍ (1966) ഈ ഘട്ടത്തിലെ മുഖ്യ സൃഷ്ടിയാണ്. ഫ്രഞ്ച് വിദ്യാര്‍ത്ഥി കലാപത്തിന് ശേഷം ഗൊദാര്‍ദിന്റെ ചലച്ചിത്ര കല മറ്റൊരു തലത്തിലേക്കു മാറി.

LEAVE A REPLY

Please enter your comment!
Please enter your name here