ആലുവ: ദേശീയപാതയിൽ മുട്ടത്തിന് സമീപം മെട്രോ പില്ലർ നമ്പർ 152 ന് മുന്നിൽ സ്കൂട്ടർ യാത്രികൻ കണ്ടെയ്നർ ലോറി തട്ടി മരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രി പി.ആർ.ഒ ആലുവ കിഴക്കേ കടുങ്ങല്ലൂർ പുന്നേലി വീട്ടിൽ പ്രതീഷ് (46) ആണ് മരിച്ചത്. അപകടം അറിഞ്ഞിട്ടും നിർത്താതെ പോയ കണ്ടെയ്നർ ലോറി പിന്നീട് മുളവുകാട് പൊലീസ് പിടികൂടി.
വൈകിട്ട് ഏഴര മണിയോടെയാണ് അപകടം. കടുങ്ങല്ലൂരിലെവീട്ടിൽ നിന്നും ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോകുകയായിരുന്നു പ്രതീഷ്. മൃതദേഹം പാലാരിവട്ടം റിനൈ മെഡിസിറ്റി മോർച്ചറിയിൽ.
കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും തങ്കമണി അമ്മയുടെയും മകനാണ്. ഭാര്യ: രഞ്ജിനി (അദ്ധ്യാപിക, ഹോളി ഗോസ്റ്റ് സ്കൂൾ തോട്ടക്കാട്ടുകര). മക്കൾ: ദേവശിഖ, ഗൗരി ശങ്കർ