തൃശൂർ:മണി ചെയിൻ മാതൃകയിൽ കോടികളുടെ സാന്പത്തിക തട്ടിപ്പു നടത്തിയ പരാതിയിൽ ദന്പതികൾക്കെതിരേ പോലീസ് കേസെടുത്തു. ഇൻട്രാ ഡേ ട്രേഡിംഗ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ ഉടൻ പണം സന്പാദിക്കാൻ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നു വിദേശത്തു നിന്നും നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണു പരാതി.

ഇതുമായി ബന്ധപ്പെട്ടു പറവൂർ മാക്കനായി മണ്ണാന്തറ അബ്ദുൽ ഖാദറിന്‍റെ മകൻ അബൂബക്കർ (54), ഭാര്യ ആലുവ ആനക്കാട്ട് സുനിത ബക്കർ (48) എന്നിവർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പറവൂർ മാക്കനായിൽ ആബ്സ് എന്ന പേരിൽ സ്ഥാപനം തുടങ്ങിയാണ് ഇവർ തട്ടിപ്പിനു തുടക്കമിട്ടത്. ചില പ്രമുഖ സ്ഥാപനങ്ങളുടെ വ്യാപാര പങ്കാളിയെന്ന നിലയിലാണ് ഇവർ നിക്ഷേപകരെ കണ്ടെത്തിയത്.

തട്ടിപ്പിനിരയായവരുടെ പരാതികൾ കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ദന്പതികൾ ഒളിവിലാണെന്നും ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here