ന്യൂഡൽഹി: രാമാനന്ദസാഗറിൻ്റെരാമായണം ദൂരദർശനിൽ വീണ്ടും പുനഃസംപ്രേഷണം ചെയ്യുന്നു. കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. ശനിയാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ 10 വരെയും രാത്രി ഒൻപത് മുതൽ 10 വരെയുമാണ് സീരിയൽ പുനഃസംപ്രേഷണം ചെയ്യുന്നത്.

1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകന്‍ രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മാതാവ്. ഇത് പോലെ തന്നെ ബി.ആര്‍. ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം സീരിയലും ദൂരദര്‍ശന്‍ പുനഃസംപ്രേഷണം ചെയ്യണം എന്ന ആവശ്യവും ഉയരുന്നുണ്ട്. രാമാനനന്ദ സാഗറിന്റെ രാമായണത്തിൻ്റെഅവതരണഗാനം പോലും അത്രമേൽ ജനങ്ങളെ സ്വാധീനിച്ചിരുന്നു എന്നത് ഇന്നും രാമായണത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണ്. പിന്നീട് ആവർത്തനങ്ങൾ നിരവധി വന്നെങ്കിലും രാമാനനന്ദ സാഗറിന്റെ രാമായണം എന്നും ഉയർന്നുതന്നെ നിന്നു. 1987ൽ സംപ്രേക്ഷണം ആരംഭിച്ച് 88ൽ അവസാനിച്ച രാമായണം അക്കാലത്തെ തലമുറയ്‌ക്കൊന്നാകെ സമ്മാനിച്ചത് എന്നും ഓർ‌ക്കാൻ കഴിയുന്ന അതുല്യമായ ഒരു ഗൃഹാതുരതയായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here