കൊച്ചി: ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് നാല് മരണം കൂടി. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളായ രണ്ട് പേരും 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള കളമശ്ശേരി എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്. രോഗം മൂർച്ഛിച്ചാണ് മരണം സംഭവിച്ചത്.
എറണാകുളം ജില്ലയിൽ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ 58 വയസുള്ള നോർത്ത് പറവൂർ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.