സേവ്യറിന്റെ കുടുംബം ഇപ്പോൾ ഗുജറാത്തിലാണ്. ഓണത്തോടനുബന്ധിച്ച് നാട്ടിലെത്തിയതാണ് അഖിൽ. ഇവിടെ ബന്ധുക്കളുടെ വീടുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇതിനിടെ കായംകുളത്തുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് പോയത്.
24ന് രാത്രി മുതൽ ഫോൺ ഓഫ് ആയിരുന്നു. മൃതദേഹം കണ്ടെത്തിയതിനേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംഗലപ്പുഴ പാലത്തിനു സമീപത്തു നിന്ന് അഖിലിന്റെ വസ്ത്രങ്ങളും ബാഗും കണ്ടെത്തി. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഗുജറാത്തിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. മാതാവ് സിസിലി. സഹോദരി: ടിനു.