കൊച്ചി: നടൻ ദിലീപിന്റെയും കൂട്ടാളികളുടെയും ചോദ്യം ചെയ്യൽ മൂന്നാം ദിവസം പുരോഗമിച്ചു കൊണ്ടിരിക്കേ സംവിധായകൻ വ്യാസൻ എടവനക്കാടിനെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചുവരുത്തി.
കേസിൽ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ പോലീസിന് നൽകിയ ശബ്ദ സാമ്പിളുകൾ തിരിച്ചറിയുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും വേണ്ടിയാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച സംവിധായകരായ റാഫി, അരുണ്‍ ഗോപി എന്നിവരെ സമാന രീതിയിൽ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴി ശേഖരിച്ചിരുന്നു. അതിനിടെ ദിലീപിനെയും മറ്റ് നാല് പേരെയും ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുകയാണ്. രാവിലെ തന്നെ ഇന്നും അഞ്ച് പേരും ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
കഴിഞ്ഞ രണ്ടു ദിവസത്തെ മൊഴികളിലെ പൊരുത്തക്കേടുകളും കോടതിക്ക് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഡിജിറ്റൽ തെളിവുകളും മുൻനിർത്തിയാകും ഇന്ന് ചോദ്യം ചെയ്യൽ. അതിനാൽ ഇന്നത്തെ ചോദ്യം ചെയ്യൽ പ്രതികൾക്ക് നിർണായകമാണ്.