കാറിന്റെ ഉടമ ആരാണെന്ന് എൻഐഎ അന്വേഷിച്ചുവരികയാണ്. നേരത്തെ സച്ചിൻ വാസെ അദ്ദേഹം താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടറും ലാപ് ടോപും കേന്ദ്ര അന്വേഷണ ഏജൻസി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞമാസം 25 നാണ് അംബാനിയുടെ ആഡംബരവസതിയായ ആന്റ്ലിയക്കു മുന്നിൽ 20 ജലാറ്റിൻ സ്റ്റിക്കുകളുമായി കാർ കണ്ടെത്തിയത്. വാഹനത്തിന്റെ ഉ ടമ മൻസുക് ഹിരനെ പിന്നീട് മരിച്ച നിലയിൽ കടൽത്തീരത്ത് കണ്ടെത്തുകയും ചെയ്തു.
സ്ഫോടകവസ്തു നിറച്ച വാഹനം സ്ഥലത്ത് എത്തിച്ചതിലും മൻസുക് ഹിരന്റെ മരണത്തിലും സച്ചിൻ വസെയ്ക്ക് പങ്കുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനുശേഷം ശനിയാഴ്ച രാത്രി സച്ചിൻ വസെയെ എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.