ആദ്യം നൽകിയ പരാതി സ്വീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചതെന്ന് യുവതി പറഞ്ഞു. കേസെടുക്കാൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം രാഷ്ട്രീയ ധാര്‍മ്മികത ഇല്ലാത്തതാണെന്നും മന്ത്രി ജി സുധാകരന് പ്രതികരിച്ചു. താനും തന്റെ കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുന്നു.
തന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. താന്‍ ശരിയായ കമ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം. പരാതിക്ക് പിന്നില്‍ ഒരു ഗ്യാംഗ് പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പല പാര്‍ട്ടിക്കാരുമുണ്ട്. പൊളിറ്റിക്കല്‍ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കരുതെന്നും സുധാകരന് പറഞ്ഞു