ജലീലിനെ സ്വപ്ന ജൂൺ മാസത്തിൽ ഒമ്പത് തവണ വിളിച്ചു. ജലീലിന്റെ പേഴ്സണൽ സ്റ്റാഫുമായും സ്വപ്ന വിളിച്ചതായി ഫോൺ രേഖകൾ പറയുന്നു. ജലീലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം നാസറുമായി പലവട്ടം വിളിച്ചു. കേസിലെ പ്രതിയായ സരിത് മന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുള്ളതായും നാസർ പറഞ്ഞു.
പി.ആർ സരിത്തും സ്വപ്ന സുരേഷും ശിവശങ്കറുമായി സംസാരിച്ചിട്ടുണ്ട്. സ്വര്‍ണം വന്ന ദിവസവും ശിവശങ്കറിനെ സരിത്ത് പലവട്ടം വിളിച്ചു. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുമായും സരിത്തും സ്വപ്ന സുരേഷും ഫോണിൽ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്ന് വരെ സ്വപ്ന സുരേഷും, സരിത്തും ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് പുറത്തായിരിക്കുന്നത്.